തൃശ്ശൂര്‍: ലാവലിന്‍ ഇടപാടില്‍ പണം അടിച്ചുമാറ്റിയിട്ടുണ്ടെങ്കിലും അതൊക്ക പിണറായി കൊടുത്തത് പാർട്ടിക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇടപാടിൽ പിണറായിക്ക് ലഭിച്ചത് ചെറിയ വിഹിതമാകാമെന്നും സുധാകരന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ ഡിസിസി കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു സുധാകരനറെ പ്രതികരണം.
“പിണറായി വിജയന്‍ എന്റെ നാട്ടുകാരന്‍, കോളേജ്‌മേറ്റ്. പണ്ടൊന്നും അദ്ദേഹം ഇങ്ങനെ ആയിരുന്നില്ല കേട്ടോ. ഇത്രമോശമായിട്ടില്ല. ലാവലിന്‍ കേസില്‍ അദ്ദേഹം പണം അടിച്ചുമാറ്റിയിട്ടുണ്ട്. പക്ഷേ, പണമൊക്കെ പാര്‍ട്ടിക്കാണ് കൊടുത്തതെന്നാണ് എനിക്കുകിട്ടിയ വിവരം. ചെറിയ കാശൊക്കെ പുള്ളി തട്ടിക്കൊണ്ടുപോയിട്ടുണ്ടാവും.
പക്ഷേ, ഇതുപോലെ അഴിമതി നടത്തിയ മുഖ്യമന്ത്രി ഈ രാജ്യത്തിന്റെ ചരിത്രത്തിലില്ല. പണം, പണം, പണം, പണം എന്നൊരു ലക്ഷ്യം മാത്രം. ഏത് വഴിയിലൂടെ വന്നാലും പണം വേണം. എന്ത് പ്രവൃത്തി വന്നാലും പണം വേണം. ഏത് പുരോഗതിയുടെ പ്രവര്‍ത്തനം വന്നാലും പണം തനിക്ക് കിട്ടണം. പണമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.” കെ സുധാകരൻ പറഞ്ഞു