Thursday, May 16, 2024
spot_img

താലിബാൻ ആക്രമണത്തിലും അടിപതറാതെ ഒരു ഹിന്ദു പുരോഹിതൻ; “ഈ ക്ഷേത്രം എന്റെ പൈതൃകം… ഇതുവിട്ട് എങ്ങോട്ടുമില്ല”

കാബൂൾ: ജീവൻ രക്ഷിക്കാൻ ജനങ്ങൾ ഓടിപ്പോകുമ്പോൾ അഫ്‌ഗാനിസ്ഥാൻ വിട്ടുപോകാതെ ഒരു ഹിന്ദു പുരോഹിതൻ. രത്തന്‍ നാഥനെവിട്ട് എങ്ങും പോകില്ലെന്നാണ് ഈ ഹിന്ദു പുരോഹിതന്‍ പറയുന്നത്. കാബൂളിലെ രത്തൻ നാഥ് ക്ഷേത്രത്തിലെ പുരോഹിതനായ പണ്ഡിറ്റ് രാജേഷ് കുമാർ ആണ് താൻ ഇവിടംവിട്ട് ഒളിച്ചോടില്ല എന്ന് പറഞ്ഞത്.

അതേസമയം അദ്ദേഹത്തോടൊപ്പമുളള ചില ഹിന്ദുക്കളോട് തന്നെ വിട്ടുപോകാൻ ആവശ്യപ്പെട്ടെന്നും, ഇവർക്ക് യാത്രാ സൗകര്യം ഒരുക്കിക്കൊടുക്കാമെന്നും ഈ പുരോഹിതൻ പറയുന്നുണ്ട്. എന്നാൽ തനിക്ക് ഈ ക്ഷേത്രം ഉപേക്ഷിക്കാൻ കഴിയില്ലെന്നും “എന്റെ പൂർവ്വികർ നൂറുകണക്കിന് വർഷങ്ങളായി ഈ മന്ദിരത്തെ സേവിച്ചുവരികയാണ്. താലിബാൻ എന്നെ കൊന്നാൽ, ഞാൻ അത് എന്റെ സേവനമായി കണക്കാക്കും.” എന്നും ഈ പുരോഹിതൻ അഭിമാനത്തോടെ പറയുന്നു.

എന്നാൽ കാബൂളിൽ നിന്നുള്ള വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയിരിക്കുകയാണ്. കാബൂൾ ഇന്ത്യൻ എംബസിയിലെ 140 ഉദ്യോഗസ്ഥരേയും വഹിച്ചുള്ള, വ്യോമസേനയുടെ C-17 വിമാനമാണ് ജാംനഗർ വിമാനത്താവളത്തിൽ എത്തിയത്. അതേസമയം, അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളിൽ എത്തിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമർജൻസി വിസ സൗകര്യം ഏർപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാൽ അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇതിനോടകം തന്നെ അടച്ചു പൂട്ടിയിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles