Monday, May 6, 2024
spot_img

ജാമ്യത്തിലിറങ്ങിയ ബലാല്‍സംഗ കേസ് പ്രതികള്‍ ഇരയുടെ അമ്മയെ കൊന്നു

കാന്‍പൂര്‍ : പതിമൂന്നുകാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതികള്‍ ഇരയുടെ അമ്മയെഅടിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് സംഭവം. കേസ് പിന്‍വലിക്കാന്‍ വിസ്സമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ അടിച്ച് അവശയാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് മരിച്ചത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആറു പ്രതികളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. മൂന്നു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. കൂടാതെ,മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

2018 ലാണ് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്തതിന് അബിദ്, മിന്റു, മഹ്ബൂബ്, ചാന്ദ് ബാബു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. വൈകാതെ പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കേസില്‍നിന്നു പിന്മാറില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവായ സ്ത്രീയെയും മര്‍ദിച്ച് അവശരാക്കിയത്.പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍നിന്ന് ചിത്രീകരിച്ച ഒരു വിഡിയോയില്‍ ഒരു സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുണ്ട്.അഞ്ചു നിമിഷം ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യത്തില്‍ ചുവന്ന കുര്‍ത്തയിട്ട സ്ത്രീ നിലത്തു കിടക്കുന്നതും വെള്ള കുര്‍ത്തയും ട്രൗസറും ധരിച്ച ഒരാള്‍ അവരുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുന്നതും വ്യക്തമാണ്.ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്..

Related Articles

Latest Articles