പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനു മുന്നില്‍ പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികൾ പ്രതിഷേധം നടത്തി .സിഎഎ നടപ്പിലാക്കിയാല്‍ രാജ്യത്തേക്ക് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ അഭയാര്‍ത്ഥികളുടെ ഒഴുക്കായിരിക്കുമെന്നും ഇത് രാജ്യത്തിന്റെ സുരക്ഷിതത്വം തകര്‍ക്കും എന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിന് വേണ്ടിയാണ് ബിജെപി സിഎഎ കൊണ്ടുവന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ഇതിനെതിരെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഹിന്ദു, സിഖ് അഭയാര്‍ത്ഥികളാണ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ചത്. ഹിന്ദു സമൂഹത്തിനെതിരെ തെറ്റായ പരാമര്‍ശമാണ് കെജ്‌രിവാള്‍ നടത്തിയത്. പ്രസ്താവനയില്‍ ദില്ലി മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.