ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാകിസ്താനില്‍ നിന്നുള്ള ഭീകര സംഘടനകള്‍ രാജ്യത്ത് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ആഗസ്റ്റ് 15ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണത്തിന് പദ്ധതി ഇട്ടതായാണ് സൂചന.
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഡ്രോൺ ആക്രമണം നടത്താൻ പാകിസ്ഥാൻ പിന്തുണയോടെ ഭീകര സംഘങ്ങൾ ശ്രമിക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുന്ന് ചെങ്കോട്ടയുടെ പുറകുവശത്തുകൂടി പറന്ന ഒരു ഡ്രോൺ ദില്ലി പൊലീസ് പിടിച്ചെടുത്തിരുന്നു.
ആയുധങ്ങളുമായി കൂടുതല്‍ ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തിയിലുടനീളം സേന വിഭാഗങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ദില്ലി നഗരത്തിലെ സുരക്ഷ വര്‍ധിപ്പിച്ച് ദില്ലി പോലീസ്. ചെങ്കോട്ടക്ക് കണ്ടെയ്‌നര്‍ ഉപയോഗിച്ച് സുരക്ഷ മതില്‍ നിര്‍മ്മിച്ചു. ആളുകള്‍ പ്രവേശിക്കുന്നത് പൂര്‍ണമായി നിയന്ത്രിക്കാനാണ് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona