Saturday, May 18, 2024
spot_img

‘ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച്, താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി’; പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ നോബി മാർക്കോസ്

നടൻ കൊല്ലം സുധിയുടെ മരണത്തിൽ കുറിപ്പുമായി നടനും ഹാസ്യ താരവുമായ നോബി മാർക്കോസ്. “ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി” എന്നാണ് നോബി കുറിച്ചത്. കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരുപാട് സഹപ്രവർത്തകനും സിനിമ താരങ്ങളും പങ്കുചേർന്നിട്ടുണ്ട്.

15-ാം വയസുമുതല്‍ തന്നെ സുധി സ്റ്റേജുകളില്‍ സജീവ സാന്നിധ്യമായിരുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയപ്പോഴും കൈക്കുഞ്ഞ് മാത്രം വീട്ടിലുള്ളപ്പോഴും സുധി തളര്‍ന്നില്ല. കൈക്കുഞ്ഞിനേയും എടുത്ത് സ്‌റ്റേജുകളില്‍ നിന്ന് സ്‌റ്റേജുകളിലേക്ക് പോയി. പെര്‍ഫോം ചെയ്യാനുള്ള സമയമെത്തുമ്പോള്‍ അസീസ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ കൈയില്‍ കുഞ്ഞിനെ ഏല്‍പ്പിക്കും. സുധിയുടെ ഹാസ്യവേദികളിലെ യാത്രയ്‌ക്കൊപ്പം മകന്‍ വളര്‍ന്നു. സ്റ്റേജുകളിലെ കര്‍ട്ടന്‍ ഉയര്‍ത്തുന്ന ജോലിയായി പിന്നീട് മിമിക്രി വേദികളില്‍ മകന്. മകന്‍ തന്നോളം വളര്‍ന്നപ്പോള്‍ സിനിമാ സെറ്റുകളിലും ടെലിവിഷന്‍ പരിപാടികളുടെ അണിയറയിലും ഒപ്പമെത്തുന്ന കൂട്ടുകാരനായി അവനെ സുധി കൂടെക്കൂട്ടി. വീണ്ടും വിവാഹിതനായി രണ്ട് മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം തന്റെ ചെറിയ വലിയ സ്വപ്‌നങ്ങളുമായി സന്തോഷത്തോടെ ജീവിക്കവേയാണ് സുധിയെ മരണം കവര്‍ന്നെടുത്തത്.

Related Articles

Latest Articles