കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബിജെപി പറഞ്ഞത് ശരിയാവുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇ.പി. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹം മാത്രമല്ല, സിപിഎമ്മിന്റെ നിലപാട് കൂടിയാണെന്നും ദ്വിരാഷ്‌ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാർട്ടിയാണെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
‘മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ആദ്യമേ ഞങ്ങൾ പറഞ്ഞതാണ്. അതിപ്പോൾ ശരിയാവുകയാണ്. ഇ. പി. ജയരാജന്റെ ആഗ്രഹം വെറുതെയാവാനിടയില്ല. അതങ്ങനയേ വരൂ. ദ്വിരാഷ്‌ട്രവാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. സി. പി. എമ്മിന്റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. അഡ്വാൻസ് വിപ്‌ളവാഭിവാദ്യങ്ങൾ. പച്ചച്ചെങ്കൊടി സിന്ദാബാദ്…’ – സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു