സംവിധായകനായുള്ള ആദ്യ ചിത്രം തന്നെ മെഗാ ഹിറ്റ് ആക്കിയ വ്യക്തിയാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ ആയിരുന്നു ആ ചിത്രം. ലൂസിഫര്‍ വിജയാഘോഷങ്ങള്‍ക്കൊപ്പം പ്രഖ്യാപിക്കപ്പെട്ടതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. അന്നു മുതല്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് . കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കാനാണ് പദ്ധതി. എമ്പുരാന്‍ എന്ന ചിത്രത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചു. താന്‍ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രൊമോഷണല്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എമ്പുരാന്‍ സിനിമയുടെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണെന്നും
ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞു. നിലവില്‍ മൂന്ന് സംഘങ്ങള്‍ ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്. . എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.
ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യംവേണ്ട ചിത്രമാണ് എമ്പുരാൻ. ‘ലൂസിഫറി’ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് തരാം നേരത്തെ പറഞ്ഞിരുന്നു