ദില്ലി: വീരസൈനികനായ സ്വന്തം മകനെ രാജ്യത്തിനായി നൽകിയ അമ്മയും അതേ മകൻറെ ഭാര്യയും പിന്നീട് സൈനികയുമായി തീർന്ന വനിതയുമാണ് ഇപ്പോൾ ഏവരുടേയും കണ്ണീർ നനവാർന്ന കയ്യടി നേടുന്നത്.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് സേനാ മെഡൽ ഇന്ന് ഏറ്റുവാങ്ങിയത് ഈ രണ്ടു ധീര വനിതകളാണ്.
കരസേനയുടെ മേജർ വിഭൂതി ശങ്കർ ധോൻഡിയാലിനെയാണ് രാജ്യം ഇന്ന് ശൗര്യചക്ര നൽകി ആദരിച്ചത്.
ധോൻഡിയാലിന്റെ അമ്മ സരോജ് ധോൻഡിയാലും ഭാര്യ ലെഫ്റ്റനന്റ് നികിത കൗളുമാണ് രാഷ്‌ട്രപതിയിൽ നിന്ന് മരണാനന്തര ബഹുമതിയായി ശൗര്യചക്ര ഏറ്റുവാങ്ങിയത്.
2019ലെ പുൽവാമയിൽ ഭീകരരെ നേരിടുന്നതിനിടയിലാണ് മേജർ വിഭൂതി ശങ്കർ വീരബലിദാനിയായത്.
അന്ന് അഞ്ചു കൊടുംഭീകരരെ വകവരുത്തിയതിന് ശേഷമാണ് ധീരസൈനികനെ മരണം കവർന്നത്.
ഭീകരരിൽ നിന്നും 200 കിലോഗ്രാമിലേറെ ഉഗ്രസ്‌ഫോടക ശേഷിയുള്ള സാമഗ്രികളും ധോൻഡിയാൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു.