ബാഴ്സലോണ: യൂറോപ്യന്‍ ക്ലബ്ബ് ഫുട്ബോളിലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ്ണ പാദുകം (ഗോള്‍ഡന്‍ ഷൂ) പുരസ്കാരം വീണ്ടും ലിയോണല്‍ മെസിയുടെ കാലുകളിലേക്ക്. ലാലിഗയില്‍ ഈ സീസണില്‍ നേടിയ 36 ഗോളുകളാണ് മെസി യൂറോപ്പിലെ ഒന്നാമനാക്കിയത്. ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറർ കിലിയൻ എംബപ്പെയെ മറികടന്നാണ് മെസിയുടെ ആറാമത് സുവർണപാദുക നേട്ടം.
യൂറോപ്പിലെ മുൻനിരയിലുള്ള അഞ്ച് ലീഗുകളിലെയും ടോപ് സ്കോറർ ആയി ഫിനിഷ് ചെയ്യുന്ന താരത്തിനാണ് സുവർണ്ണപാദുകം ലഭിക്കുക. ഗോൾവേട്ടയിൽ രണ്ടാമതുണ്ടായിരുന്ന എംബപ്പെ ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിൽ ഒരു ഗോൾ മാത്രമാണ് നേടിയത്. ഇതോടെയാണ് മെസിക്ക് ഗോൾഡൻ ഷൂ ഉറപ്പായത് .