ലഖ്നോ: പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗത്തിനിരയായ വിവരം പോലീസിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് മനംനൊന്ത് പിതാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ജലൗണിലെ അകോദി ഗ്രാമത്തിലാണ് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗ്രാമവാസികൾ രംഗത്തെത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ടു മാസം മുമ്പാണ് ക്രൂരതക്കിരയായത്. പെൺകുട്ടി വിവരം മാതാപിതാക്കളോട് പറയുകയായിരുന്നു. പിതാവ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകി. ഒടുവിൽ തിങ്കളാഴ്ച പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി. സംഭവം വിവാദമായതോടെ പ്രതികരണവുമായി ഉന്നത പോലീസ് മേധാവികൾ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും ജലൗൻ എ.എസ്.പി അസീം ചൗധരി പറഞ്ഞു.