ഗാന്ധിനഗർ: മൊബൈൽ ഫോണിനെ ചൊല്ലിത്തുടങ്ങിയ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. മൊബൈലിൽ ഗെയിം കളിക്കുന്നതിലെ തർക്കത്തെ തുടർന്നാണ് പതിനാറുകാരൻ സഹോദരനെ കൊന്ന് കിണറ്റിലിട്ടത്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
മൊബൈൽ ഫോണിൽ മാറി മാറി കളിക്കുകയായിരുന്നു സഹോദരങ്ങൾ. എന്നാൽ തനിക്ക് കളിക്കാൻ ഫോൺ നൽകാത്തതിലെ ദേഷ്യത്തിന് പതിനാറുകാരൻ 11 വയസുള്ള സ്വന്തം സഹോദരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതിന് ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നു. സംഭവത്തെ തുടർന്ന് 16കാരൻ രാജസ്ഥാനിലേക്ക് നാട് വിട്ടു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടി കൊലപാതക വിവരം വെളിപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനിൽ നിന്നെത്തിയ കർഷക തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ.