ഇടുക്കി: മൂന്നാർ രാജമല നൈമക്കാട് വീണ്ടും കടുവയുടെ ആക്രമണം. തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു. ഇന്നലെയും ഇതേ പ്രദേശത്ത് കടുവ അഞ്ച് പശുക്കളെ കടിച്ച് കൊന്നിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ 10 പശുക്കളെയാണ് കടുവ കടിച്ച് കൊന്നത്.
ഇന്നലെ കടുവയെ പിടിക്കണമെന്നും നഷ്ടപരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൂന്നാർ-ഉദുമൽപ്പേട്ട പാത ഉപരോധിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇതിനൊരു പരിഹാരം കാണാമെന്ന് വാക്ക് നൽകിയ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ തൊഴുത്തില്‍ കെട്ടിയിരുന്ന ആറ് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ അഞ്ച് പശുക്കള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരു പശുവിന്‍റെ നില അതീവ ഗുരുതരമാണ്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ ഇന്നലെ തടഞ്ഞുവച്ചിരുന്നു.
ദേവികുളം സബ് കളക്ടറര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ സംഭവസ്ഥലത്ത് എത്തിയെങ്കിലും തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിക്കാന്‍ തയ്യറായില്ല. തുടർന്ന് റോഡ് ഉപരോധം നീണ്ടതോടെ പ്രദേശത്ത് വലിയ ഗതാഗതകുരുക്കുണ്ടായി. തുടര്‍ന്ന് ഇരവികുളം ദേശീയോദ്യാനം ഇന്നലെ അടച്ചിട്ടു.