തെന്നിന്ത്യൻ സിനിമാ ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹം ആയിരുന്നു നയൻതാര വിഗ്നേഷ് വിവാഹം.
ഗൗതം മേനോന്‍ വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2003ല്‍ സത്യന്‍ അന്തിക്കാട് ചിത്രം മനസ്സിനക്കരെയിലൂടെ സിനിമയിലെത്തിയ നയന്‍താര പിന്നീട് തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി മാറുകയായിരുന്നു. നായകന്‍ ഇല്ലാതെ ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാനാകുമെന്നുറപ്പുള്ള നടിയായി നയന്‍താര മാറി.
ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല.
ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുത്തു എന്നാണ് വിവരം.
ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായിരിക്കുന്നത്
‘നാനും റൗഡിതാൻ’ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇരുവരുംപ്രണയത്തിലാകുന്നത്. നയന്‍താര ഒരു അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്