Tuesday, May 7, 2024
spot_img

പ്രവാസികള്‍ക്ക് ഇനി തപാല്‍ വോട്ട്; കേരളമുള്‍പ്പെടെയുളള 3 സംസ്ഥാനങ്ങളില്‍ ഇത് സാധ്യമാകും; വിഷയം കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2021 ഏപ്രില്‍, മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സാങ്കേതികമായും ഭരണപരമായും ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം എന്‍ആര്‍ഐ വോട്ടര്‍മാര്‍ക്ക് കൂടി നല്‍കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ വകുപ്പിനെ അറിയിച്ചു.

ഏകദേശം ഒരു കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷം പേരും വോട്ടിന് അര്‍ഹരാണ്. നിലവില്‍ സര്‍വിസ് വോട്ടര്‍മാര്‍ക്ക് മാത്രമാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് ബാലറ്റ് സംവിധാനം വിനിയോഗിക്കാനാവുക. ഈ സംവിധാനം ഉപയോഗിച്ച്‌ ആദ്യം ഇ-മെയില്‍ വഴി പോസ്റ്റല്‍ ബാലറ്റ് അയക്കും. തുടര്‍ന്ന് പ്രിന്റെടുത്ത് വോട്ട് രേഖപ്പെടുത്തി തപാല്‍ വഴി മടക്കിനല്‍കണം. കേരളം, അസ്സം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് സാധ്യമാകും.

Related Articles

Latest Articles