കൊച്ചി: നമ്പർ 18 പോക്സോ കേസിലെ പ്രതി ഒളിവില്‍ കഴിയുന്ന റോയി ജെ. വയലാട്ടും കൂട്ടു പ്രതി സൈജു തങ്കച്ചനും കീഴടങ്ങിയേക്കുമെന്ന് വാർത്തകൾ. ഹൈക്കോടതിയും സുപ്രീം കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെ പോലീസ് അറസ്റ്റിനൊരുങ്ങി.
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ തെളിവുകളും പരിശോധിച്ചായിരിന്നു കേരള ഹൈക്കോടതിയുടെ വിധി. അതുകൊണ്ടു തന്നെ ഈ വിധിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീകോടതി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് സ്വദേശി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് റോയിക്കെതിരേയുള്ള കേസ്. സൈജുവും അഞ്ജലിയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരിന്നു