കണ്ണൂർ: കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താൽ ദിവസം, കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമെന്ന് പോലീസ്. പിഎഫ്ഐ അംഗങ്ങളുടെ നേതൃത്വത്തിലാണ് ആക്രമണമാണുണ്ടായതെന്നാണ് പോലീസ് കണ്ടെത്തൽ.
പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹർത്താൽ ദിവസം ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. ജില്ലയിൽ വ്യാപകമായി അക്രമം നടത്തിയ 13 പിഎഫ്ഐ പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 80 പേരെ പോലീസ് രുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഹർത്താലിനെ തുടർന്ന് ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്ന പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കൾ അണികൾക്ക് നിദ്ദേശം നൽകിയതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ജില്ലാ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പോലീസ് നീക്കം.