Sunday, April 28, 2024
spot_img

ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി;ഊഷ്മള വരവേൽപ്പ് നൽകി ബി ജെ പി നേതാക്കൾ

ദില്ലി:ത്രിരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.വ്യാഴാഴ്ച പുലർച്ചെ ദില്ലി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പാർട്ടി നേതാക്കളും ഹരമണിയിച്ചാണ് സ്വീകരിച്ചത്. മെയ് 19-നാണ് ത്രിരാഷ്‌ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടത്. ജി-7 ഉച്ചകോടി അടക്കം 4-ഓളം പരിപാടികളിലാണ് പ്രധാനമന്ത്രി സന്ദർശനവേളയിൽ പങ്കെടുത്തത്.പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷനൊപ്പം വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ, ഡൽഹി എംപി രമേഷ് വിധുരി, ഹൻസ് രാജ് ഹൻസ്, ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുത്തത്. . ജി-7 യോഗങ്ങളിൽ സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊർജ്ജ സുരക്ഷ എന്നീ വിഷയങ്ങളിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ഹിരോഷിമയിൽ നിന്നും പാപ്പുവ ന്യൂഗിനിയിൽ എത്തിയ പധാനമന്ത്രി ഇന്ത്യ- പസഫിക് ഐലന്റ്സ് സഹകരണത്തിന്റെ ഉന്നതതലയോഗത്തിൽ പങ്കെടുത്തു. പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജയിംസ് മാരപ്പെ, ഗവർണർ ജനറൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.തുടർന്ന് ഓസ്‌ട്രേലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ചർച്ച നടത്തി. പിന്നീട് ഓസ്‌ട്രേലിയൻ ബിസിനസ് സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സിഡ്നിയിൽ ഇന്ത്യൻ സമൂഹം ഒരുക്കിയ സ്വീകരണ യോഗത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനൊപ്പം നരേന്ദ്രമോദിയും പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ സമൂഹം നൽകിയത്. സിഡ്നിയിലെ ഖുദോസ് ബാങ്ക് അരീനയിലായിരുന്നു നരേന്ദ്രമോദിക്ക് ഇന്ത്യൻ സമൂഹം സവിശേഷമായ സ്വീകരണം നൽകിയത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം, മോദി-മോദി വിളികൾ സിഡ്നി സ്റ്റേഡിയത്തിൽ അലയടിച്ചു. ചടങ്ങിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ‘ദി ബോസ്’ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്. ഒമ്പത് വർത്തിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി ഓസ്ട്രേലിയയിലെത്തുന്നത്. അവസാനമായി 2014-ലായിരുന്നു അദ്ദേഹം സന്ദർശനം നടത്തിയത്. മൂന്ന് രാജ്യങ്ങളിലും ഇന്ത്യൻ പ്രധാനമന്തിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

Related Articles

Latest Articles