കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.
ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നടന് വിലക്ക് ഏർപ്പെടുത്തിയത്. നടന് മാദ്ധ്യമപ്രവർത്തക മാപ്പ് നൽകിയതടക്കം പരിഗണിച്ചാണ് തീരുമാനം.
സിനിമാ പ്രമോഷൻ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. കൊച്ചി മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഒത്തുത്തീർപ്പിലെത്തുകയായിരുന്നു. യുവതി പരാതി പിൻവലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
യുവതി സംഭവത്തെ തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നൽകിയിരുന്നു. തുടർന്നാണ് ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേർപ്പെടുത്തിയത്. കേസ് അവസാനിച്ചെങ്കിലും നടപടിയിൽ ഉടൻ പുനരാലോചന ഇല്ലെന്നായിരുന്നു നിർമാതാക്കളുടെ സംഘടന അറിയിച്ചത്.