Tuesday, May 14, 2024
spot_img

റിഫയെ കൊന്നത് ഞാനല്ല, എന്നെ ചതിച്ചതാണ്’: തങ്ങളുടെ ഇടയിലെ വില്ലൻ ആരാണെന്ന് വെളിപ്പെടുത്തുമെന്ന് മെഹ്‌നാസ്

മലയാളം ആൽബം താരവും പ്രശസ്‌ത വ്ളോഗറുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. ഫെബ്രുവരി 28-നാണ് റിഫയെ ദുബായ് ജാഫിലിയയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് റിഫയുടെ ഭർത്താവ് മെഹ്‌നാസിന് നേരെയായിരുന്നു പലരും രംഗത്ത് വന്നത്. മാത്രമല്ല ഭർത്താവ് മെഹ്നാസിൽ നിന്നും റിഫ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടുവെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

ഇപ്പോഴിതാ ഏറെ നാളത്തെ മൗനം വെടിഞ്ഞ് മെഹ്‌നാസ്. റിഫയെ കൊലപ്പെടുത്തിയത് താനല്ലെന്ന് വെളിപ്പെടുകയാണ് മെഹ്‌നാസ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മെഹ്നാസിന്റെ വെളിപ്പെടുത്തൽ.

മാധ്യമങ്ങളോട് താൻ തന്നെ എല്ലാം പറയും. ഒന്നും പറയാതെ ഇനിയും ശ്വാസംമുട്ടി മുന്നോട്ട് പോകാൻ കഴിയില്ലെന്നും തന്നെയും റിഫയേയും സ്‌നേഹിച്ചവരോട് തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്നും യുവാവ് പറയുന്നു. തന്റെ കൈയ്യിലുള്ള തെളിവ് എല്ലാം കൊടുക്കും. താനും റിഫയും തമ്മിൽ എങ്ങനെ ആയിരുന്നുവെന്നും തങ്ങൾക്കിടയിൽ വില്ലനായി വന്നത് ആരാണ് എന്നുമുള്ള എല്ലാം പുറത്ത് കൊണ്ടുവരുമെന്നും യുവാവ് പറഞ്ഞു.

ചിലർ നിരന്തരം തന്നെയും എന്റെ കുടുംബത്തേയും വിളിച്ച് സത്യങ്ങൾ ചോദിക്കുകയാണ്. തന്റെ നിശബ്ദത പലരും മുതലെടുക്കുന്നുണ്ട്. ഒരു നിരപരാധിയെ ആണ് കുറ്റവാളിയാക്കാൻ നോക്കുന്നതെന്നും, ഒരു ഫ്രണ്ടിനെ രക്ഷിക്കാനായി തന്റെ തലയിൽ എല്ലാം കെട്ടിവെയ്ക്കുകയല്ല വേണ്ടതെന്നും മെഹ്‌നാസ് തുറന്നടിച്ചു.

അതേസമയം മരിക്കുന്നതിനു മുമ്പ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് റിഫ പറഞ്ഞിരുന്നെന്നും, എന്നാൽ എപ്പോഴും വഴക്ക് ഉണ്ടാകുമ്പോൾ പറയുന്നത് പോലെയാണെന്നാണ് കരുതിയതെന്ന് മെഹ്നു പറയുന്നു. തുടർന്ന് ഭക്ഷണം കഴിച്ച്, മുറിയിൽ മടങ്ങിയെത്തിയപ്പോഴാണ് റിഫയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ കയറ്റുമ്പോഴും ജീവിതത്തിലേക്ക് മടങ്ങി വരുമെന്നാണ് കരുതിയിരുന്നതെന്ന് മെഹ്നാസ് പറഞ്ഞു.

നേരത്തെ വന്ന റിപ്പോർട്ട് പ്രകാരം മരിക്കുന്നതിന് തലേന്ന് രാത്രി ഒൻപതോടെ റിഫ വിഡിയോകോളിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. മാത്രമല്ല ജോലി സ്ഥലത്തു നിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞിരുന്നു. തന്റെ കുഞ്ഞുമകന് ഉമ്മ നൽകിയ ശേഷമാണ് ഫോൺവച്ചത്.

ഇതിനു പിന്നാലെ തിങ്കളാഴ്ച രാത്രി ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഭർത്താവ് പറയുന്നത്. തുടർന്ന് ഇയാൾ പൊട്ടിക്കരഞ്ഞുകൊണ്ടു റിഫയുടെ മരണവിവരം വിഡിയോ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിന്നീട് നീക്കം ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് മെഹ്നാസിനെ റിഫ പരിചയപ്പെട്ടത്. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. ഒന്നര വയസുള്ള മകനെ വീട്ടിൽ ഏൽപിച്ചാണ് ഗൾഫിലേക്ക് പോയത്.

എന്നാൽ ഇതിനു പിന്നാലെ മരണപ്പെടുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപ് റിഫ അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്ദ സന്ദേശവും പുറത്ത് വന്നിരുന്നു. റിഫയും ഭർത്താവ് മെഹ്നാസും മറ്റു കുടുംബങ്ങളൊടൊപ്പം ഫ്ലാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. നേരത്തെ കിട്ടിയ ശബ്ദ സന്ദേശത്തിലുള്ളത് കൂടെ താമസിച്ചിരുന്ന ഒരാൾക്കെതിരെയുള്ള ആരോപണങ്ങളായിരുന്നു.

മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് താൻ ഉറങ്ങുന്നതെന്ന് റിഫ പറയുന്നു. കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിലൊക്കെ പോയി വന്ന ക്ഷീണത്തിലാണ് താൻ ഉറങ്ങുന്നത്. ഉറങ്ങിപ്പോയപ്പോഴാണ് ഈ ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്നത്. ഫാൻ ഓഫാക്കാൻ പറഞ്ഞ് എന്തൊക്കെയോ കളിക്കുന്നുണ്ടെന്നും എത്ര ഫ്രണ്ടായാലും ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ആർക്കും എന്തെങ്കിലും തോന്നുമെന്നും അവർ പറയുന്നു.

അതേസമയം താൻ കിടക്കുന്നത് മെഹ്നു ഉണ്ടാകുമെന്ന ധൈര്യത്തിലാണ്. എന്നാൽ നോക്കുമ്പോൾ മെഹ്നു പോയിരുന്നെന്നും ദേഷ്യം വന്നപ്പോൾ പുലർച്ചെ വരെ ഉറങ്ങാതെ കാത്തിരിക്കേണ്ടി വരുകയും ചെയ്‌തെന്നും റിഫ പറയുന്നു. അതിനു കാരണം ജംഷാദ് തന്നെ തോണ്ടിക്കൊണ്ടിരുന്നതാണ്. ആർക്കാ എപ്പോഴാ മനസ് മാറുക എന്നറിയില്ലെന്നും, ഇതിന്റെ ഒന്നും ചിന്ത മെഹ്നുവിന് ഇല്ലെന്നും- ഓഡിയോ സന്ദേശത്തിൽ റിഫ പറയുന്നു.

Related Articles

Latest Articles