Sunday, May 26, 2024
spot_img

‘സാക്ഷി മാലിക് കോൺഗ്രസിന്റെ കളിപ്പാവ’; സമരത്തിന്റെ അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ താൻ ചെയ്തിട്ടില്ല; ഗുരുതരോപണങ്ങളുമായി ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫൊഗട്ട്

ദില്ലി : ലോക്സഭാംഗവും ഗുസ്തി ഫെഡറേഷൻ മുൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ മുന്‍നിരയിലുള്ള സാക്ഷി മാലിക്കിനെതിരേ ഗുരുതര അരോപണങ്ങളുമായി ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫൊഗട്ട് രംഗത്ത് വന്നു. കോൺഗ്രസിന്റെ കളിപ്പാവയാണ് സാക്ഷി മാലിക് എന്ന് ട്വിറ്ററിൽ കൂടി പുറത്തിറക്കിയ പ്രസ്താവനയിൽ ബബിത ആരോപിച്ചു.

ജനുവരില്‍ ദില്ലിയിലെ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രവും വീഡിയോയിലൂടെ സാക്ഷി മാലിക് പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിനായി പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നായിരുന്നു സാക്ഷി മാലിക്ക് വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നത്. പിന്നാലെയാണ് സാക്ഷി മാലിക്കിന്റേയും സത്യവര്‍ത് കാഡിയയന്റെയും വാദം അപ്പാടെ തള്ളിക്കൊണ്ട് ബബിത രംഗത്തെത്തിയത്. സാക്ഷി മാലിക്കും സത്യവർതും കാണിച്ച അനുമതി പത്രത്തിലുള്ളത് തന്റെ ഒപ്പല്ലെന്നും അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും ബബിത ട്വീറ്റിൽ വ്യക്തമാക്കി.

‘സത്യം എന്തായാലും പുറത്തുവരും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമുണ്ട് എന്നായിരുന്നു ഞാൻ പറഞ്ഞത്. തുടക്കം മുതൽ തന്നെ പ്രതിഷേധത്തിന് ഞാൻ എതിരായിരുന്നു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പോയി കാണാൻ വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. അവിടെ നിന്നാണ് പരിഹാരം ഉണ്ടാകുക’ – ബബിത ട്വീറ്റ് ചെയ്തു.

Related Articles

Latest Articles