പുണെ : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ വിജയത്തിലെത്താൻ ഇന്ത്യക്ക് കീഴടക്കേണ്ടത് 207 റൺസ് എന്ന റൺമല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക,ഇന്ത്യൻ ബൗളർമാരെ ഇന്ന് ശരിക്കും പരീക്ഷിക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ശ്രീലങ്ക അടിച്ചെടുത്തത്.
ഓപ്പണർ കുശാൽ മെൻഡിസിന്റെയും (31 പന്തിൽ 52) ക്യാപ്റ്റൻ ദസുൻ ശനകയുടെയും (22 പന്തിൽ 56*) അർധസെഞ്ചറിയും പാത്തും നിസങ്ക (35 പന്തിൽ 33), ചരിത് അസലങ്ക (19 പന്തിൽ 37) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനവുമാണ് ലങ്കയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി പേസർ ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ രണ്ടും യുസ്‌വേന്ദ്ര ചെഹൽ ഒരു വിക്കറ്റും വീഴ്ത്തി.