Saturday, April 27, 2024
spot_img

ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കാൻ കഴിയില്ല; ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി

ദുബായ്: ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നു വിശദീകരിച്ചാണ് ഐസിസി ആവശ്യം തള്ളിയത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്കും അംഗരാജ്യങ്ങള്‍ക്കും കത്തെഴുതിയത്. ഇക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്കാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതെന്നും ഐസിസിക്കു യാതൊരു പങ്കുമില്ലെന്നും മറുപടി ലഭിച്ചു.

ഐസിസിയുടെ നിലപാടിനോടു പ്രതികരിച്ച ബിസിസിഐ പ്രതിനിധി, ഇക്കാര്യം തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ഒരു സാധ്യത പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. വെള്ളിയാഴ്ച ശശാങ്ക് മനോഹറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐസിസി യോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്. ബിസിസിഐക്കായി ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ പതിനാറിനാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം.

Related Articles

Latest Articles