തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസിൽ ഗുരുതരാരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്ത്. മുഖ്യമന്ത്രിയെ കണ്ടെന്നും ജോലി ഉറപ്പുനല്‍കിയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും ടീമിനും ചെയ്ത സേവനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടായിരുന്നു അദ്ദേഹം വാഗ്ദാനം നൽകിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണു നോര്‍ക്കയിലും സ്പേസ് പാര്‍ക്കിലും ജോലിക്ക് ശ്രമിച്ചതെന്നും അവർ വെളിപ്പെടുത്തി.
“ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയെ കണ്ട് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും ലൈഫ് മിഷനിലെ കോഴയെക്കുറിച്ച് അറിയാം. ആരോപണങ്ങള്‍ വ്യാജമാണെങ്കിൽ മുഖ്യമന്ത്രി തനിക്കെതിരെ നിയമനടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയെ ഇതിനു വെല്ലുവിളിക്കുന്നു” സ്വപ്ന ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.