Friday, April 19, 2024
spot_img

മദ്രാസ് ഐ.ഐ.ടിയില്‍ 45 നായ്ക്കള്‍ ചത്ത സംഭവം: ബംഗളുരുവിലെ മൃഗസ്നേഹി സംഘടന പ്രവർത്തകൻ രജിസ്ട്രാര്‍ക്കെതിരെ പോലീസിൽ പരാതിപ്പെട്ടു

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വളപ്പില്‍ 45 തെരുവ് നായ്ക്കള്‍ ചത്ത സംഭവമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി. ബംഗളുരുവിലെ മൃഗസ്നേഹി സംഘടന പ്രവര്‍ത്തകനായ കെ.ബി. ഹരീഷ് ചെന്നൈ മൈലാപ്പൂര്‍ ഡെപ്യൂട്ടി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഐ.ഐ.ടി രജിസ്ട്രാര്‍ ഡോ. ജെയ്ന്‍പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

2020 ഒക്ടോബര്‍ മുതല്‍ കാമ്ബസില്‍ അലഞ്ഞുതിരിഞ്ഞ 186 ആരോഗ്യമുള്ള തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കാമ്ബസിലെ കൂട്ടിലും ചങ്ങലയിലും അടച്ചിട്ട നടപടിക്ക് രജിസ്ട്രാറും മാനേജ്മെന്‍റും ഉത്തരവാദികളാണെന്നാണ് പരാതി. ഭക്ഷണവും വെള്ളവും ലഭ്യമാക്കാതെ, ശരിയായ പരിചരണമില്ലാത്തതിനാലാണ് ഇതില്‍ 45 നായ്ക്കള്‍ ചത്തതെന്നും പ്രസ്തുത നടപടി സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആരോപണം മദ്രാസ് ഐ.ഐ.ടി അധികൃതര്‍ നിഷേധിച്ചു. തെരുവ് നായ്ക്കളെ പിടികൂടി മതിയായ സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍, 45 നായ്ക്കള്‍ ചത്തത് മദ്രാസ് ഹൈകോടതിയില്‍ രജിസ്ട്രാര്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഹരീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Related Articles

Latest Articles