വര്‍ക്കല : ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. വര്‍ക്കലയിലെ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വളരെ ദീര്‍ഘമായൊരു കാലഘട്ടത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ അധ്യക്ഷനായരുന്നു അദ്ദേഹം. വൈകീട്ട് അഞ്ചിന് ശിവഗിരിയിലാണ്
സമാധിയിരുത്തല്‍ ചടങ്ങ് നടക്കുന്നത്.
ഗുരുദേവന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി വളരെ ചെറുപ്പത്തില്‍ തന്നെ ശിവഗിരിയില്‍ എത്തിയ അദ്ദേഹം സ്വാമി പ്രകാശാനന്ദ അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് വൈദിക പഠനം നടത്തിയത്. 1995- 97 കാലഘട്ടത്തിലും 2006 മുതല്‍ 2016 വരെയും സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായും 1970 ലും 1977 ലും ജനറല്‍ സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹം പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശിവഗിരിയില്‍ ബ്രഹ്‌മവിദ്യാലയം സ്ഥാപിച്ചത്. ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ എത്തിക്കുന്നതിലും സ്വാമി പ്രകാശാനന്ദ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona