കൊച്ചി : ക്രൈംബ്രാഞ്ച് തനിക്കെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനക്കേസ് വ്യാജമെന്ന് സ്വപ്‌ന സുരേഷ്. തനിക്ക് ആരേയും പേടിയുമില്ല. എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രം പേടിച്ചാല്‍ മതി. അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായി ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബാഞ്ചിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയതായിരുന്നു സ്വപ്ന.
ഗൂഢാലോചന കേസില്‍ സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി കോടതി തള്ളിയാല്‍ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുമോയെന്ന ചോദ്യത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം . എറണാകുളം പോലീസ് ക്ലബിലാണ് സ്വപ്‌ന സുരേഷ് ചോദ്യം ചെയ്യലിന് എത്തിയത്.
നേരത്തെ കേസില്‍ രണ്ടുതവണ സ്വപ്‌നയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇ ഡി യുടെ ചോദ്യം ചെയ്യൽ ഉണ്ടായിരുന്നതിനാൽ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് സ്വപ്നക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. സ്വപ്ന മറ്റു ചിലരുമായി ഗൂഢാലോചന നടത്തി രഹസ്യമൊഴി നല്‍കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.