ദില്ലി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേത്തുടർന്ന്, പരിശോധനയും സുരക്ഷയും ശക്തമാക്കി ദില്ലി പൊലീസ് ശക്തമാക്കി. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നാതാണ് രഹസ്യ വിവരം.
നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താന അറിയിച്ചു. പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താൻ സാധിക്കില്ല, അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാൻ പൊതുജനങ്ങളുടെ സഹായം തേടണമെന്നും പ്രാദേശിക കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ, യാഥാസ്ഥിതിക ഘടകങ്ങൾ എന്നിവയ്ക്ക് മാത്രമാകും അത്തരം ആക്രമണത്തിന് സഹായിക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.