Friday, March 29, 2024
spot_img

സാമ്പത്തിക ഞെരുക്കത്തിനിടയിലും യുവജനങ്ങൾക്ക് പ്രയോജനമില്ലാത്ത യുവജനക്കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും

തിരുവനന്തപുരം : കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ പിച്ച ചട്ടിയെടുത്തു നിൽക്കുന്ന സർക്കാർ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശിക അനുവദിച്ച് ഉത്തരവിറക്കി. കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 2017 ജനുവരി ആറു മുതൽ 2018 മെയ് 26വരെയുള്ള കാലയളവിലെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപയാണ് ലഭിക്കുക.

ചിന്ത ജറോമിന്റെ അപേക്ഷയെ തുടർന്നാണ് കുടിശിക അനുവദിച്ചത്. 2016 ഒക്ടോബറിലാണ് ചിന്ത ജറോമിനെ യുവജന കമ്മിഷൻ ചെയർപഴ്സണായി ചുമതലയേൽക്കുന്നത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി അന്ന് നിശ്ചയിച്ചിരുന്നത് . 2018 മെയ് മാസത്തോടെ ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി. 2016 ഒക്ടോബർ മാസം മുതൽ 2018 മെയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷം രൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചിന്ത ജറോം സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ തള്ളിയ ആവശ്യം ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകരിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ കുടിശിക വേണമെന്ന് താൻ സർക്കാരിനോട് ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും പറഞ്ഞ് തടിതപ്പാൻ ചിന്ത ശ്രമം നടത്തിയിരുന്നു..

Related Articles

Latest Articles