Tuesday, May 7, 2024
spot_img

കോഴിക്കോട്ടെ സിദ്ദിഖിന്റെ കൊലപാതകം;കൊലനടത്തിയത് മദ്യലഹരിയിലെന്ന് പോലീസ്,പ്രതികളുമായി അട്ടപ്പാടി ചുരത്തില്‍ തെളിവെടുപ്പ്

കോഴിക്കോട്: ഹണിട്രാപ് ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയ കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളുമായി അട്ടപ്പാടി ചുരത്തിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു.സിദ്ദിഖിനെ കൊലപ്പെടുത്തിയത് മദ്യലരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കൃത്യം നടത്തുന്നതിന് മുൻപ് ഷിബിലിയും ആഷിഖും മദ്യപിച്ചിരുന്നതായി വ്യക്തമായി.ഫര്‍ഹാനയാണ് ഇവരുടെ കൂട്ടാളിയായ ആഷിഖിനെ കൃത്യം നടന്ന സ്ഥലത്തേക്ക് എത്തിക്കുന്നത്. ശേഷം വൈകിട്ട് മൂന്നരയോടെയാണ് കൊലപാതകം നടത്തിയത്. ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലിലെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതടക്കമുള്ള കാര്യങ്ങള്‍ നാടകീയമായി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം ഇന്നലെയാണ് സിദ്ദിഖ് കേസില്‍ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.ഷിബിലി സിദ്ധിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചുവെന്നും ,നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചിൽ ആഷിഖ് കാൽ മടക്കി ചവിട്ടിയെന്നും കൊലപ്പെടുത്തിയ ശേഷം സിദ്ദിഖിന്റെ മൃതദേഹം മൂന്നായി മുറിച്ച് പ്രതികൾ മുറി കഴുകി വൃത്തിയാക്കിയതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.

അതേസമയം സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ എന്ന് വ്യക്തം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയാതായി കോര്‍പ്പറേഷന്‍ അറിയിച്ചു. ഹോട്ടല്‍ ഡി കാസ ഇന്‍ നാണ് പ്രവർത്തനം നിർത്തിവെയ്ക്കാൻ നോട്ടീസ് ലഭിച്ചത്. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു ഹോട്ടൽ പ്രവര്‍ത്തിച്ചത്.

Related Articles

Latest Articles