നവകേരള സദസ് യാത്ര പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. അഴിമതിയുടെ പൊൻതൂവൽ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുന്നതെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് അദാലത്ത് നടത്തി പതിനായിരക്കണക്കിന് പരാതികൾ ശേഖരിച്ച് ചാക്കിൽകെട്ടി സെക്രട്ടറിയേറ്റിൽ കൊണ്ടുവച്ചവരാണ് സദസ്സുമായി ഇറങ്ങുന്നതെന്ന് തുറന്നടിച്ചു .
എല്ലാ വകുപ്പുകളുടെയും പ്രവർത്തനം തകർന്നു. മാർക്കറ്റിൽ കിട്ടുന്നത് പോലെയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബിരുദ സർട്ടിഫിക്കറ്റ് കിട്ടുന്നത്. എവിടെ അഴിമതി നടന്നാലും അത് ഒരു മാജിക്കൽ ബോക്സിൽ ചെന്ന് വീഴും. ബോക്സിരിക്കുന്നത് പക്ഷേ മുഖ്യമന്ത്രിയുടെ വീട്ടിലാണ്. സർക്കാരിൻറെ അഴിമതിയുടെ പാപഭാരം കേരളത്തിലെ ജനങ്ങൾ ചുമക്കേണ്ട അവസ്ഥയാണ്. അദാലത്ത് നടത്തി പതിനായിരക്കണക്കിന് പരാതികൾ ശേഖരിച്ച് ചാക്കിൽകെട്ടി സെക്രട്ടറിയേറ്റിൽ കൊണ്ടുവച്ചവരാണ് സദസ്സുമായി ഇറങ്ങുന്നത്. കേരളത്തിൻറെ ദുരന്തമായി ഈ സർക്കാർ മാറുന്നു”. – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു