കാഞ്ഞങ്ങാട്: വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് യുവതികളെ കാണാതായി. ആശുപത്രിയിലേക്ക് പുറപ്പെട്ട 20കാരിയെ കാണാതായതായി പരാതി. മുറിയനാവിയിലെ യുവതിയെയാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതോടെ കാണാതാകുന്നത്. നോർത്ത് കോട്ടച്ചേരിയിലെ ആശുപത്രി ജീവനക്കാരിയാണ്. വീട്ടുകാരുടെ പരാതിയിൽ ഹോസ് ദുർഗ് പോലീസ് കേസെടുത്തു.
അതേസമയം, അമ്മക്കൊപ്പം മലപ്പുറം കോട്ടക്കലിൽ നിന്നും വന്ന് കാഞ്ഞങ്ങാട് ബസിറങ്ങിയ മകളെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20കാരിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30നാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ബസിറങ്ങിയത്. ഇറങ്ങിയ ഉടൻ യുവതിയെ കാണാതാവുകയായിരുന്നു. അതിനിടെ കണ്ണൂർ സ്വദേശിയുടെകൂടെ പോയതായി സംശയമുണ്ട്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
കീഴൂർ സ്വദേശിനിയായ 22കാരിയെ കാണാതായതായി മറ്റൊരു പരാതി. കഴിഞ്ഞ ദിവസം രാവിലെ നാലിനും ആറിനുമിടയിലാണ് കാണാതായത്. അതേസമയം, കൂടെ ജോലി ചെയ്യുന്ന ഇരിട്ടി സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നു. ബന്ധുക്കളുടെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.