ചെന്നൈ: സിനിമ ലോകത്തും പുറത്തും ഭാഷ ഭേതമന്യേ നിരവധി ആരധകരുള്ള നടനാണ് ദളപതി വിജയ്. എത്തുന്ന ചിത്രത്തിനൊക്കെ വലിയ പ്രേക്ഷക സ്വീകരണമാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അതിഗംഭീര പ്രതിഭയുള്ള നടനാണ് വിജയ് എന്ന് നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥൻ.
അതേസമയം വിജയ്ക്ക് ഓസ്‍കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ടെന്നും വിജയ്‍യുടെ ഓസ്‍കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും അഭിരാമി രാമനാഥൻ വ്യക്തമാക്കി. മാത്രമല്ല സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‌യെ ഇഷ്‍ടപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജയ് കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും, കഠിനമായി തൊഴിൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രാമല്ല സിനിമ മികച്ചതല്ലെങ്കിലും ആളുകൾ അദ്ദേഹത്തെ ആരാധിക്കുന്നു. ഓസ്കാർ വരെ പോകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വിജയ്ക്ക് ഓസ്കാർ അവാർഡ് കിട്ടിയാൽ അത്, തമിഴ് സിനിമയ്ക്ക് അഭിമാന നിമിഷമായിരിക്കുമെന്ന് നിർമ്മാതാവ് പറയുന്നു.
നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ആണ് അവസാനമായി ഇറങ്ങിയ വിജയ് ചിത്രം. വിജയുടെ 65മത് സിനിമ കൂടെയാണ് ബീസ്റ്റ്. വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ആയതിനാൽ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പണം വാരി.
തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘വീരരാഘവന്‍’ എന്ന സ്‍പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. കൂടാതെ മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നുണ്ട്. എന്തായാലും ഫസ്റ്റ്ഡേ ക്ലാസ് ഒഴിവാക്കിയെങ്കിലും തമിഴ്നാട്ടില്‍ അടക്കം ഉത്സവ സീസണിലെ വാരത്തില്‍ ഇരുപടങ്ങളും തമ്മില്‍ മത്സരം ഇതോടെ ഉറപ്പായി. കേരളത്തില്‍ അടക്കം ഇരുപടങ്ങളും പ്രതീക്ഷിക്കുന്ന വലിയ പ്രക്ഷേക സമൂഹം ഉണ്ട്.