Sunday, September 20, 2026

കേരളത്തെ കർമഭൂമിയായി കാണുന്നു, സമുദായ നേതാക്കളെ സന്ദർശിച്ചത് അവരുടെ ക്ഷണപ്രകാരം; ആരെയും അങ്ങോട്ട് പോയി കണ്ടിട്ടില്ല : ശശി തരൂര്‍

മലപ്പുറം: സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് അവരുടെ ക്ഷണപ്രകാരമെന്നും ആരെയും അങ്ങോട്ടു പോയി കണ്ടിട്ടില്ലെന്നും കോൺഗ്രസ് എംപി ശശി തരൂര്‍ വ്യക്തമാക്കി. എല്ലാ സമുദായ നേതാക്കളോടും ബഹുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ കർമഭൂമിയായി കാണുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കുമ്പോൾ കേരളത്തിലെ നേതാക്കളെ കാണാതിരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “മുഖ്യമന്ത്രിയാകാൻ തയ്യാറാണോ എന്ന് ചോദിച്ചാൽ തയ്യാറല്ല എന്നു പറയാൻ സാധിക്കുമോ?. 2026 വരെ കാത്തിരിക്കണം. ഇപ്പോൾ നമുക്ക് മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് വലിയ ഭൂരിപക്ഷവുമുണ്ട്. മൂന്നു വർഷം കാത്തിരിക്കണം. അതിനു മുൻപ് 2024ലെ തിര‍ഞ്ഞെടുപ്പുണ്ട്. അതിനുവേണ്ട തീരുമാനങ്ങളെടുക്കണം. എന്താണ് വേണ്ടതെന്ന് പാർട്ടിയും ജനങ്ങളും തീരുമാനിക്കും’’– തരൂര്‍ കൂട്ടിച്ചേർത്തു.

Related Articles

Latest Articles