Thursday, April 25, 2024
spot_img

കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ ആ ’തിലക’ക്കുറി മായാതെ ഇന്നും ഓർമ്മകളുടെ തിരശീലയിൽ; മലയാള സിനിമയുടെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ

കാലം പോയ് മറയുമ്പോഴും മലയാള സിനിമയുടെ (Malayalam Movie) ആ ’തിലക’ക്കുറി ഓർമ്മകളുടെ തിരശീലയിൽ ഒളിമങ്ങാതെ ഇന്നുമുണ്ട്. പെരുന്തച്ചനിലെ തച്ചനും, മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും, കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശൻ മുതലാളിയും, യവനികയിലെ വക്കച്ചനും, കീരിടത്തിലെ അച്യുതൻ നായരും, സ്ഫടികത്തിലെ ചാക്കോ മാഷും,  കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നു. 2012 സെപ്തംബർ 24 നായിരുന്നു തിലകനെന്ന മഹാ വിസ്മയം മലയാള സിനിമയോട് വിട പറഞ്ഞത്. ആ മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒൻപത് വർഷങ്ങൾ തികയുകയാണ്. എന്നാൽ ആ അതുല്യപ്രതിഭയുടെ ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്.

നാടകത്തിന്റെ കൈ പിടിച്ച് സിനിമയിലേക്ക്

രാജ്യം കണ്ട മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് തിലകൻ (Thilakan) എന്ന അതുല്യപ്രതിഭ . സ്വാഭാവികമായ ഡയലോഗ് പ്രസന്റേഷനിലൂടെ തനതായ അഭിനയശൈലിയുടെ ഉടമ. മുഴുവൻ പേര് സുരേന്ദ്രനാഥ് തിലകൻ. ആറാം വയസ്സിൽത്തന്നെ അഭിനയത്തിന്റെ പ്രതിഭ കാട്ടിയ തിലകൻ കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്നു.1955ൽ കോളേജ് പഠനം ഉപേക്ഷിച്ച് സുഹൃത്തുക്കളുമൊത്ത് “മുണ്ടക്കയം” നാടകസമിതിക്ക് രൂപം കൊടുത്തു. 1966 വരെ കെപിഎസിയുടെ ഭാഗമായിരുന്ന തിലകൻ പിന്നീട് കൊല്ലം കാളിദാസകലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ നാടകസംഘങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് പി.ജെ ആന്റണി രൂപം കൊടുത്ത നാടകസമിതിയിലും പ്രവർത്തിച്ചു. പി ജെ ആന്റണിയുടെ മരണശേഷം ആ നാടക ട്രൂപ്പ് സ്വന്തമായി ഏറ്റെടുത്ത് പ്രവർത്തിപ്പിച്ചിരുന്നു. റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിരുന്നു. പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹത്തിനു ലഭിച്ചത്.

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചുപറ്റാൻ തിലകനായി. 1981-ൽ “കോലങ്ങൾ” എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു. യവനിക, പെരുന്തച്ചൻ, കിരീടം, മൂന്നാംപക്കം, സ്ഫടികം, (Spadikam) കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പി എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച് പ്രദർശനത്തിനെത്തിയ അവസാന ചിത്രം സിംഹാസനമായിരുന്നു.

പുരസ്കാരത്തിളക്കം

പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായത്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത “ഉൾക്കടൽ” എന്ന ചലച്ചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം കുറിച്ചത്.1982ൽ കെ ജി ജോർജ്ജ് സംവിധാനം ചെയ്ത യവനിക എന്ന ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് കരസ്ഥമാക്കി. തുടർന്ന് ഏറെ അവാർഡുകൾ തിലകനെത്തേടിയെത്തി.1990ൽ അജയൻ സംവിധാനം ചെയ്ത “പെരുന്തച്ചൻ”, (Perumthachan) 1994ൽ “സന്താനഗോപാലം,ഗമനം” എന്നീ ചലച്ചിത്രങ്ങളിലെ വേഷങ്ങൾ അക്കൊല്ലങ്ങളിലെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് തിലകനെ അർഹനാക്കി. 2007ൽ ഏകാന്തം എന്ന ചിത്രത്തിന് ദേശീയ ചലച്ചിത്ര ജൂറിയുടെ പ്രത്യേക പുരസ്ക്കാരം നേടി. 2009ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി തിലകനെ ആദരിച്ചു. സിനിമാരംഗത്ത് തന്നെ സജീവമായി രംഗത്തുള്ള ഷമ്മി തിലകൻ,സംസ്ഥാന സർക്കാരിന്റെ തന്നെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡ് ജേതാവും നടനുമായ ഷോബി തിലകൻ തുടങ്ങിയവർ മക്കളാണ്.

Related Articles

Latest Articles