റാഞ്ചി: മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ കാണാതായി. അന്വേഷണത്തിനൊടുവിൽ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കിണറ്റിൽ നിന്നും. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ ലാഡു ഹയ്ബുരു(35) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ മുന്‍ ഭാര്യയുടെ ബന്ധുക്കളെ പൊലീസ് അറസസ്റ്റ് ചെയ്തു.
മാര്‍ച്ച് 16 മുതലാണ് ലാഡുവിനെ ഗ്രാമത്തില്‍ നിന്ന് കാണാതായത്. എന്നാല്‍ ഇയാളുടെ കുടുംബം പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. നാട്ടുകാരാണ് പോലീസിനോട് സംഭവം പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മുന്‍ ഭാര്യയുടെ സഹോദരനും ലാഡുവും തമ്മില്‍ നേരത്തെ അടിയുണ്ടായിരുന്നു. മൂന്നാമത് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു വഴക്ക്. ഇതിനുപിന്നാലെയായിരുന്നു യുവാവിനെ കാണാതായത്. തുടർന്ന്, സംശയം തോനി മുന്‍ ഭാര്യയുടെ സഹോദരനെയും ബന്ധുക്കളെയും കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദുമാരിയയില്‍ നടത്തിയ തിരച്ചിലിലാണ് ഒരു കിണറ്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.