ഹരിപ്പാട്: ഇരുപത് വർഷത്തിലധികം ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായിരുന്ന പന്തളം വലിയ തമ്പുരാൻ രേവതി തിരുനാൾ രാമവർമ്മയുടെ ദേഹവിയോഗത്തിൽ സംസ്ഥാന സർക്കാർ അനാദരവ് കിട്ടിയതായി ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ആരോപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡും അദ്ദേഹത്തോട് അനാദരവു കാട്ടിയതായി അദ്ദേഹം അറിയിച്ചു.
അനന്തപുരം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ചതിനു ശേഷം സംസാരിക്കവെയാണ് സർക്കാരിനെതിരെ പരാമർശമുണ്ടായത്.
മതമേലധ്യക്ഷന്മാർ മരണപ്പെടുമ്പോൾ പോലീസിന്റെ ഗാർഡ് ഓഫ് ഓണറും പ്രതിനിധികളെ അയച്ച് ആദരവും അർപ്പിക്കുന്ന സർക്കാരാണ് തമ്പുരാനോട് അവഗണന കാട്ടിയതെന്നാണ് അദ്ദേഹം പറയുന്നത്.