മരട്: സ്ഥലം പരിശോധിക്കാന്‍ എത്തിയ വില്ലേജ് ഓഫീസറെ കൊമ്പില്‍ കോർത്ത് പോത്ത്. സ്ഥലത്തിന്റെ നിലവിലെ സ്ഥിതിവിവരം പരിശോധിക്കാന്‍ എത്തിയ മരട് വില്ലേജ് ഓഫീസറായ ടിഎസ് സുനിര്‍ കുമാറാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഗ്രിഗോറിയന്‍ സ്‌കൂളിന് സമീപത്തെ സ്ഥലം പരിശോധിക്കാനാണ് വില്ലേജ് ഓഫീസറും സഹായിയായ ജീവനക്കാരനും എത്തിയത്.
സ്ഥലത്ത് മേയാന്‍ വിട്ടിരുന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓഫീസറുടെ നേരെ പാഞ്ഞടുത്തത്. പോത്തിനെ കണ്ടതും കൂടെ വന്ന ജീവനക്കാരന്‍ ഓടി രക്ഷപെട്ടു.സുനില്‍ കുമാര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും താഴെ വീണതിനെ തുടര്‍ന്ന് പോത്ത് കൊമ്പില്‍ കോര്‍ത്തെടുക്കുകയായിരുന്നു. പോത്ത് ഓടുന്നതിനിടയില്‍ സമീപത്തെ തോട്ടിലേക്ക് ചാടിയാണ് ഒടുവില്‍ രക്ഷപെട്ടത്.
കൊമ്പ് കൊണ്ട് മുറിഞ്ഞതല്ലാതെ മറ്റ് പരിക്കുകള്‍ ഇല്ലെന്നും ചികിത്സ നല്‍കി വിട്ടയച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.