തിരുവനന്തപുരം: ഇത്തവണത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും. ഓഗസ്റ്റ് 16-നകം വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ മാസത്തെ കിറ്റ് വിതരണം ഈ മാസം 28ന് അവസാനിപ്പിക്കാനും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്കി.
മഞ്ഞ കാര്‍ഡ് (എഎവൈ) 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയും പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്എച്ച്) ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെയും നീല കാര്‍ഡുകാര്‍ക്ക് (എന്‍പിഎസ്) ഒന്‍പത് മുതല്‍ 12 വരെയും വെള്ള കാര്‍ഡുകാര്‍ക്ക് 13 മുതല്‍ 16 വരെയുമാണ് കിറ്റ് വിതരണം.
മധുരത്തിനായി മിഠായി പൊതിക്കു പകരം ക്രീം ബിസ്ക്കറ്റ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പണച്ചെലവ് കൂടുതലാണെന്നു കണക്കാക്കി പട്ടികയില്‍ നിന്നു നീക്കി. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, പായസം തയാറാക്കാനുള്ള സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഏതെങ്കിലും ഒന്ന്, ഏലയ്ക്ക, അണ്ടിപ്പരിപ്പ് എന്നിവ കിറ്റിലുണ്ടാകും. ഒരു കിറ്റിന് 570 രൂപ ആകുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona