പന്തളം: പന്തളത്തെ മുക്കി കളഞ്ഞ മഹാപ്രളയത്തിന് ഇന്ന് മൂന്നുവയസ്സ്. 2018 ആഗസ്റ്റ് 15ന് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ മഹാപ്രളയം ദുരിതം വിതച്ചെങ്കിലും പന്തളത്തെ നന്നായി ബാധിച്ചത് ആഗസ്റ്റ് 17നാണ്.
അന്നത്തെ കനത്ത മഴയും വനത്തിലെ ഉരുള്‍പൊട്ടലും നിമിത്തം അച്ചന്‍കോവിലാര്‍ കരകവിഞ്ഞ് പന്തളം ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയിരിന്നു. ഡാമുകള്‍ ഇല്ലാത്ത അച്ചന്‍കോവിലാര്‍ പന്തളത്തെ പ്രളയത്തില്‍ മുക്കിയത് പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന വാദത്തിനും തിരിച്ചടിയായി.
2018 ആഗസ്റ്റ് 16 മുതല്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് 17ന് പൂര്‍ണമായും പന്തളത്തെ മുക്കിയാണ് പ്രളയം കടന്നുപോയത്. അര്‍ധരാത്രിയിലാണ് വെള്ളം പൊങ്ങിയത്. നാലുദിവസത്തിനു ശേഷമാണ് പ്രളയജലം ഇറങ്ങിത്തുടങ്ങിയത്.
പ്രളയം മാറിയതിനു ശേഷം മണ്ണും ചളിയും അടിഞ്ഞ് വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വലിയ നഷ്ടം ഉണ്ടായി. കൂടാതെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. മാത്രമല്ല റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. പ്രളയം വിതച്ച നാശത്തില്‍നിന്ന് ജനം കരകയറി വരുമ്പോഴാണ് കോവിഡിന്റെ വരവ്. അതോടെ സര്‍വ മേഖലകളും വീണ്ടും നിശ്ചലമായിരിക്കുകയാണ്. എങ്കിലും ശക്തമായി പ്രതിരോധിച്ച് വരികയാണ് പ്രദേശ നിവാസികൾ.മാത്രമല്ല സർക്കാർ ദുരിതാശ്വാസ തുക ഇപ്പോഴും പലർക്കും കിട്ടിയിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona