മൂന്നാർ: ഇടമലക്കുടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.ഇടമലക്കുടി സ്വദേശി ടി രാമൻ (45)നെ ആണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്‌തത്.ജനുവരിയിലായിരുന്നു 17കാരിയായ പെൺകുട്ടിയെ രാമൻ വിവാഹം ചെയ്തത്.വിവാഹ ശേഷം ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.ഇയാൾക്ക് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ പോലീസ് പോക്‌സോ കേസെടുത്തെങ്കിലും ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു.
ഇയാൾ നാട്ടിലേക്ക് തിരികെയെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പുലർച്ചെ മൂന്നിന് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പലതവണ വീട്ടിലേക്ക് വന്ന് പോയിരുന്നു എന്നാൽ വിവരമറിഞ്ഞ് പൊലീസ് രാജമല പെട്ടിമുടിയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് എത്തുമ്പോഴേക്കും ഇയാൾ വനത്തിനുള്ളിലേക്ക് കടക്കും. ദേവികുളം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇടമലക്കുടിയിലെ ആദ്യ പോക്സോ കേസാണിത്.