കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം. കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻറെ ഉദ്ഘാടന ചടങ്ങിനിടയായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
അവിടെ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച മാമുക്കോയയുടെ ആരോഗ്യ നില വഷളാകുകയായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. മരുന്നുകളോടു പ്രതികരിക്കുന്നില്ല. ആന്തരിക അവയങ്ങളുടെ പ്രവർത്തനവും അവതാളത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താരത്തിന്റ ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്നും അവർ ബന്ധുക്കളോടു പറഞ്ഞു