കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നല്കില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതുകൊണ്ട് ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നാണ് കോടതി പറയുന്നത്. മെയ് 30നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്.
അതേസമയം, അതിജീവിത,കേസിൽ രാഷ്‌ട്രീയ അട്ടിമറി നടന്നെന്ന ആരോപണം ഉന്നയിച്ച് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയതിനെ തുടർന്ന് ആണ് നടിയുടെ ഹർജിക്ക് പിന്നാലെയുള്ള സർക്കാരിന്റെ പുതിയ നീക്കം. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടിരുന്നതിനും ഇതോടെ ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിയായ ഈ മാസം 31നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതിനും എതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു.അതിജീവത ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്.അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു.