Sunday, May 5, 2024
spot_img

എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മുമ്മ! അമ്മ മറ്റ് വിവാഹങ്ങളിലേക്ക് പോയതിനാൽ അച്ഛനെ തേടി പോയി, ഒടുവിൽ എല്ലാം അച്ഛനായി മാറി: ആർക്കുമറിയാത്ത ജീവിത രഹസ്യം തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്കർ

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഐശ്വര്യ. ശാന്തമീന എന്നാണ് നടിയുടെ യഥാര്‍ഥ പേര് എങ്കിലും ഐശ്വര്യ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തമിഴില്‍ സജീവമായി അഭിനയിച്ചിരുന്ന നടി മലയാളത്തിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.

താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് നിരവധിവാർത്തകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന നിരവധികാര്യങ്ങൾ ഐശ്വര്യ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായിട്ട് എത്തിയതായിരുന്നു ഐശ്വര്യ. ചോദ്യങ്ങള്‍ക്ക് ഇടയില്‍ അവതാരകന്റെ ചില സംശയങ്ങള്‍ക്ക് മറുപടി പറയവേയാണ് തന്റെ അമ്മയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ ലക്ഷ്മിയെ കുറിച്ച്‌ ഐശ്വര്യ പറഞ്ഞത്.

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തന്റെ അമ്മ ലക്ഷ്മി. നടിയുടെ മാതാപിതാക്കളും സിനിമയുമായി ബന്ധമുള്ളതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ ലക്ഷ്മിയും നായികയായി. ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടി ആദ്യം വിവാഹം കഴിച്ചത് ഭാസ്‌കര്‍ എന്നൊരു വ്യക്തിയെയെയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തില്‍ നിന്നും നടി ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് നടിയായി മാറിയ ഐശ്വര്യ ഭാസ്‌കറാണ് ആ മകള്‍.

സിനിമ പാരമ്പര്യത്തെ പിന്തുടര്‍ന്ന് ഐശ്വര്യയും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ അമ്മയുടെ വീട്ടില്‍ നിന്നും താന്‍ ഇറങ്ങി പോരുകയായിരുന്നെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. അക്കാലത്ത് തന്നെ നോക്കിയതെല്ലാം അമ്മൂമ്മയാണ്. അമ്മ കാര്യങ്ങളിലൊന്നും ഇടപ്പെട്ടിരുന്നില്ല. ഐശ്വര്യയുടെ പിതാവുമായി പിരിഞ്ഞതിന് പിന്നാലെ ലക്ഷ്മി നടന്‍ മോഹന്‍ ശര്‍മ്മയെ വിവാഹം കഴിച്ചു. ആ ബന്ധവും അവസാനിപ്പിച്ച്‌ നടന്‍ ശിവചന്ദ്രനെയും വിവാഹം കഴിച്ചിരുന്നു.

അമ്മ മറ്റ് വിവാഹങ്ങളിലേക്ക് പോയതോടെയാണ് ഐശ്വര്യ സ്വന്തം അച്ഛനെ തേടി പോവുന്നത്. അദ്ദേഹം തനിക്ക് എല്ലാമെല്ലാം ആയിരുന്നു. അതേ സമയം അമ്മ തന്റെ മകളുടെ വിവാഹത്തിന് പോലും വന്നിട്ടില്ല. കൊച്ചുമകളെ ആശീര്‍വദിക്കാന്‍ വന്നില്ല. മകളുടെ വിവാഹത്തിന് അമ്മയെ ക്ഷണിക്കാന്‍ വീട്ടില്‍ പോയെങ്കിലും വാതില്‍ പോലും തുറന്നില്ല. അന്ന് കൊവിഡിന്റെ ഭയം ആണെന്ന് പറഞ്ഞു.

 

Related Articles

Latest Articles