തൃശൂർ : ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് ഗുരുതര പരിക്ക്.വലിയതുറ സ്വദേശി സനു സോണി (30) യാണ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.തലയിടിച്ച് വീണ പ്രതിയെ നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.തൃശൂർ നഗരത്തിൽ ആളുകളെ കത്തികാട്ടി പേടിപ്പിച്ച സനുവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സനു വലയിതുറ സ്വദേശിയാണെന്ന് മനസ്സിലാക്കിയ പോലീസ് വലിയതുറ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇയാൾക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് മനസ്സിലാക്കി കസ്റ്റഡിയിൽ വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി വൈദ്യപരിശോധനയ്ക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശൂർ അശ്വനി
ജംഗ്ഷനിൽ വച്ച് ജീപ്പിന്റെ ഡോർ വലിച്ച് തുറന്ന് പ്രതി പുറത്തേക്ക് ചാടി. തലയിടിച്ചാണ് വീണതിനാൽ എക്സറെ എടുത്തപ്പോൾ തലയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.