കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിലെ തീ ഇന്നത്തോടെ അണക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. അതിനോടൊപ്പം കോർപറേഷൻ മാലിന്യ സംഭരണ രീതി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഉറവിട മാലിന്യ സംസ്കരണം സജീവമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ മാലിന്യ പ്ലാന്റിൽ എങ്ങനെ തീ ഉണ്ടായി എന്നുള്ള കാര്യങ്ങളിലേക്ക് ഇപ്പൊ എത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മാലിന്യ കൂമ്പാരത്തിൽ നിന്ന് ഉയരുന്ന വിഷപ്പുക കൊച്ചി നഗരത്തെ മൂടിയിരിക്കുകയാണ്. ഇതിനാൽ പല ആരോഗ്യ പ്രശ്നങ്ങളും കണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. ഇതിൽ ഇനിയും പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിയൊരുക്കും.