കോട്ടയം: അയോദ്ധ്യ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിനെത്തുടർന്ന് കടുത്ത ജനരോഷമുയരുന്നതിനിടെ കോണ്‍ഗ്രസ് പാർട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയം വെക്കത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി
വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് തങ്ങളുടെ ആദര്‍ശം കുഴിച്ചുമൂടിയെന്ന് അദ്ദേഹം തുറന്നടിച്ചു.
‘രാമക്ഷേത്രത്തില്‍ നാളെ തിരി തെളിയുകയാണ്. അവിടെ പോകണമോ എന്ന കാര്യത്തില്‍ ഒരു അഭിപ്രായം പറയാന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിന് എത്ര കാലമെടുത്തു?. അഭിപ്രായം പറയാന്‍ അവര്‍ക്ക് നട്ടെല്ലില്ലാതെ പോയതല്ല. പക്ഷേ, വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കണമെങ്കില്‍ ആരുടെ വോട്ട് വേണം?ഇതെല്ലാം പറയുമ്പോള്‍ താന്‍ ജാതിയും വര്‍ഗീയതയും പറയുകയാണെന്ന് പറയും. എന്നാല്‍, താന്‍ പറയുന്നത് യാഥാര്‍ഥ്യമാണ്. ആ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്നതിനായി ആദര്‍ശങ്ങള്‍ കുഴിച്ചുമൂടി എല്ലാ പാര്‍ട്ടികളും അധികാരക്കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്നു” – വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.