ഭോപ്പാല്‍: മധ്യപ്രദേശിൽ കോൺഗ്രസ് നേതാക്കളെ ജനക്കൂട്ടം മർദ്ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന് സംശയിച്ചാണ് ജനക്കൂട്ടം നേതാക്കളെ മർദ്ദിച്ചത്. മധ്യപ്രദേശിലെ ബെതുൽ ജില്ലയിലുള്ള നവൽസിംഗ് ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
കോൺഗ്രസ് നേതാക്കളായ ധര്‍മ്മേന്ദ്ര ശുക്ല, ധര്‍മ്മു സിംഗ് ലഞ്ചിവാര്‍, ലളിത് ഭരസ്കര്‍ എന്നിവർക്കാണ് മർദ്ദനമേറ്റത്. ജനക്കൂട്ടം ബാരിക്കേഡ് ഉപയോഗിച്ച് റോഡ് തടഞ്ഞശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ മർദ്ദിച്ചത്.
സംഭവത്തിൽ ബെതുൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.