ഛത്തീസ്ഗഡ് : ഭരത്പൂർ ജില്ലയിൽ 32 കാരിയായ ആരോഗ്യ പ്രവർത്തകയെ നാല് പേർ ചേർന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്തത സംഭവം.17 കാരനായ പ്രതിയെയും രണ്ട് കൂട്ടാളികളെയും പോലീസ് പിടികൂടി, കേസിൽ ഒരു പ്രതി ഒളിവിലാണ്.
ജാഗ്രഖണ്ഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചിപ്ചിപ് ഗ്രാമ പഞ്ചായത്തിലെ ഒരു ഉപ ആരോഗ്യ കേന്ദ്രത്തിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നതെന്ന് ജാഗ്രഖണ്ഡ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീപക് സൈനി പറഞ്ഞു. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള സ്ഥാപനത്തിൽ പ്രതികൾ കടന്ന് കയറുകയായിരുന്നു.
ഇരയുടെ പരാതിയെ തുടർന്ന് പോലീസ് നടപടിയെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അവർ ഈ പ്രവൃത്തി ചിത്രീകരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ആയുധ നിയമം, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.