കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രണ്ടു ദിവസത്തിനുള്ളില്‍ ദിലീപിന് നോട്ടീസ് നൽകും.
ദിലീപുമായി അടുപ്പമുള്ള രണ്ട് സ്ത്രീകളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. പ്രതിയുമായി വളരെ അടുപ്പമുള്ള നടിയെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. സീരിയല്‍ നിര്‍മ്മാതവായ മറ്റൊരു യുവതിയെയും ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയിരുന്ന ഇവരാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് അന്വേഷണസംഘം പറഞ്ഞു. ദിലീപുമായി ബന്ധമുള്ള മറ്റു സിനിമാതാരങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ഉദ്ദേശം.
ദിലീപിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയ വിവരങ്ങൾ അടിസ്ഥാനമാക്കി മുന്‍കാല നായികയായിരുന്ന നടിയെയും ചോദ്യം ചെയ്യും. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇവരുടെ വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായി സായ് ശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ചാറ്റിൽ ഉണ്ടായിരുന്നെന്നും ദിലീപിന്റെ നിര്‍ദേശപ്രകരം ഇതെല്ലാം നശിപ്പിച്ചെന്നും സായ് ശങ്കറിന്റെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.